Tuesday, February 7, 2012

ഞാന്‍


       ഞാന്‍
--------------------------------------------------------------------------------------------

മുഷിഞ്ഞ  തുണിയും കരയുന്ന കാലുമുള്ള
ആ പഴയ ചാരു കസാല .
നീണ്ട കൈയുള്ള കസാലയില്‍  കാലിന്മേല്‍
കാല്‍വച്ച് കിടന്നലോചിക്കാന്‍ ഞാനുണ്ട്
പക്ഷെ എന്നില്‍,  ആലോച്ചനകളില്ല !!!!

തിളയ്ക്കുന്ന യവ്വനമെങ്കിലും,
പളക്കുന്ന പുറം മോടികളെ
നുകര്‍ന്നും താലോലിച്ചും
കുളിര്‍പ്പിക്കുകയാണ്  ഞാനെന്റെ
ധാര്‍മ്മിക യവ്വനം!

ഒരു  നിമിഷത്തിന്റെ പാതിയില്‍ തോന്നിയ 
മൃഗ ചേഷ്ട കൊണ്ട് പിഞ്ചു കുഞ്ഞിനെ  പോലും 
കശക്കിയവനെ ''അരിയണം'' എന്ന് ,
തോന്നാതെ ക്ഷ്മിച്ചപ്പോള്‍  ഞാനും അവനു സമനായി....

ചാകാനുത്തരവും മരുന്നുകുപ്പികളും
തേടിനടന്ന മണ്ണിന്റെ മക്കളെ
അക്ഷരങ്ങള്‍കൊണ്ടും
ദൃശ്യങ്ങള്‍ കൊണ്ട് 
കൂട്ടിക്കൊടുക്കുന്നത് , ഞാനും കണ്ടുനിന്നില്ലേ?......

ഉണ്ണാതെ ചത്തവന്റെ കണ്ണുകള്‍
എത്ര അമര്‍ത്തി അടച്ചാലും,
ലക്ഷങ്ങളില്‍നിന്നു കോടികളിലേക്ക്
പറക്കുന്നവന്റെ നേര്‍ക്ക്‌
അവ തുറന്നുവരുമെന്നു
ആരാണ്  എനിക്ക് പറഞ്ഞു തന്നത് ...

ഉരുട്ടിവച്ച ബലി ചോറ് ഉണ്ണാന്‍ 
നനച്ചു തട്ടിയ കൈ കൊണ്ട് വിളിച്ചാല്‍ പോലും
കാക്കകള്‍ വരാതായി ....
അതെങ്ങിനെ ........
 നഗരമാലിന്ന്യങ്ങളില്‍നിന്ന് ,
അവക്കൊരു മോചനം ഉണ്ടെങ്കിലല്ലേ.................

അഴിമതിയില്‍ മുങ്ങികുളിക്കുന്നവര്‍ക്കിനി,
ആയുഷ്കാലം ' അഴി' മതി എന്നുതീരുമാനിക്കാന്‍
ഈ ഞാന്‍ മതി ,
പക്ഷെ .....
എനിക്കാ ജീര്‍ണ്ണിച്ച ജീവിതം തന്നെ മതി .......